ലഖ്നൗ : ഗോ വധത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച് ഷിയ മുസ്ലിം സംഘടന . മുത്വലാഖ് നിരോധിക്കണമെന്നും രാമജന്മഭൂമി വിഷയത്തിൽ എല്ലാ പാർട്ടികളും ചേർന്ന് പരിഹാരം കണ്ടെത്തണമെന്നും അഖിലേന്ത്യാ ഷിയ പേഴ്സണൽ ലോ ബോർഡ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലഖ്നൗവിൽ നടന്ന ഓൾ ഇന്ത്യ ഷിയ പേഴ്സണൽ ലോബോർഡ് ഉന്നതാധികാര സമിതിയിലാണ് ഗോ വധം, മുത്തലാഖ് ,രാമജന്മഭൂമി വിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ചത് . ഇറാഖിലെ ഉന്നത ഷിയ പുരോഹിതനായ അയത്തൊള്ള ഷെയ്ഖ് ബഷീർ ഹുസൈൻ നജഫിയിൽ നിന്ന് ഉപദേശം തേടിയ ശേഷമാണ് ഗോവധത്തിനെതിരെ ഫത്വ പുറപ്പെടുവിക്കാന്‍ സംഘടന തീരുമാനിച്ചത് .
ഷിയ മുസ്ലിംങ്ങൾക്ക് കുതിര എങ്ങനെ പ്രധാനപ്പെട്ടതാണോ അതു പോലെയാണ് ഹിന്ദുക്കൾക്ക് പശു. മറ്റ് മതങ്ങളെ ബഹുമാനിക്കേണ്ട കടമയുണ്ടെന്നും ബോർഡ് അംഗം മൗലാന യാസൂബ് അബ്ബാസ് ചൂണ്ടിക്കാട്ടി.മുത്വലാഖ് വിഷയത്തിൽ തന്നെയും കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അബ്ബാസ് വ്യക്തമാക്കി. രാമജന്മഭൂമി – വിഷയത്തിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എടുത്ത നിലപാടിന് സംഘടന പൂർണ പിന്തുണ പ്രഖ്യാപിച്ചു. . നേരത്തെ, രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന ആവശ്യവുമായി അജ്മീർ ദർഗ ദീവാന്‍ സെയ്നുൽ ആബിദീന്‍ അലി ഖാന്നും രംഗത്ത് വന്നിരുന്നു .