ജനരക്ഷാ യാത്ര വിജയമോ ?
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനരക്ഷാ യാത്ര വിജയമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2017, 01:58 pm IST
FacebookTwitterWhatsAppTelegram

കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയ നേതാക്കന്മാരെല്ലാം ഓരോദിവസവും പങ്കെടുത്ത ഒരു യാത്ര ഈ അടുത്ത കാലത്തെങ്ങും നടന്നിട്ടുണ്ടാവില്ല . കേന്ദ്രമന്ത്രിമാർ ദേശീയ ചുമതലയുള്ള നേതാക്കൾ , മുഖ്യമന്ത്രിമാർ , എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തകർ അങ്ങനെ ചുരുക്കത്തിൽ ഒരു മിനി ഇന്ത്യ തന്നെയായിരുന്നു ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ജനരക്ഷായാത്ര.

കണ്ണൂരിൽ തുടക്കത്തിൽ തന്നെ അണികളോടൊപ്പം നടന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി . തുടർന്ന് ഓരോ ജില്ലയിലും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും . സംസ്ഥാനങ്ങളിൽ സിപിഎം ഓഫീസുകളിലേക്ക് ജനരക്ഷാ മാർച്ച് . യോഗി ആദിത്യനാഥും ശിവരാജ് സിംഗ് ചൗഹാനും ദേവേന്ദ്ര ഫഡ്നാവിസും സ്മൃതി ഇറാനിയും മനോഹർ പരീക്കറും നിതിൻ ഗഡ്കരിയുമടങ്ങുന്ന ദേശീയ നിരയിലെ കരുത്തുറ്റ സാന്നിദ്ധ്യങ്ങൾ .

ചുവപ്പ് – ജിഹാദി ഭീകരതക്കെതിരെ എന്നതായിരുന്നു ജനരക്ഷായാത്രയുടെ മുദ്രാവാക്യം . ഒരു തരത്തിൽ പറഞ്ഞാൽ ഈ മുദ്രാവാക്യം രണ്ടു തരത്തിൽ ഉദ്ദേശിച്ചുള്ളവയായിരുന്നു . കേരളത്തിൽ ജിഹാദി ഭീകരത ഇല്ലെന്ന് പറഞ്ഞ് പുകമറ തീർത്തിരുന്ന മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളുടെ കള്ളത്തരം മനസ്സിലാക്കിക്കൊടുക്കുക . ഡൽഹിയിലും മറ്റും ഫാസിസത്തെ എതിർക്കുന്ന മാനവികരെന്ന് അവകാശപ്പെടുന്ന , അസഹിഷ്ണുത ബ്രിഗേഡിന്റെ അപ്പോസ്തലരായ ഇടത് പാർട്ടികളുടെ ഇരട്ടത്താപ്പ് ദേശീയ തലത്തിൽ എത്തിക്കുക എന്നതായിരുന്നു യാത്ര ലക്ഷ്യമിട്ടത് .

മുദ്രാവാക്യങ്ങളെ സംബന്ധിച്ചിടത്തോളം യാത്ര അതിന്റെ ലക്ഷ്യം സാധിച്ചു എന്നുവേണം പറയാൻ . അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ഡൽഹിയിൽ ഇരുന്നു വാചാടോപം നടത്തുന്ന സിപിഎമ്മിന്റെ യഥാർത്ഥ മുഖം എതിർ രാഷ്‌ട്രീയക്കാരുടെ ചോര പുരണ്ടതാണെന്ന് ദേശീയതലത്തിൽ എത്തിക്കാൻ യാത്രക്ക് കഴിഞ്ഞു . അതോടൊപ്പം കേരളത്തിൽ ജിഹാദി ഭീകരത ഉണ്ടെന്ന് വ്യക്തമായി ജന സമൂഹത്തിൽ എത്തിക്കാനും യാത്രക്ക് കഴിഞ്ഞിട്ടുണ്ട് .

വേങ്ങര തെരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ് എന്നതിൽ സംശയമില്ല  . ബിജെപിക്ക് ഏറ്റവും ശക്തി കുറഞ്ഞ മണ്ഡലങ്ങളിൽ ഒന്നായ വേങ്ങരയിൽ തെരഞ്ഞെടുപ്പിനെ അത്രയും ഗൗരവമായി എടുക്കാത്തതോ ,  ഉപതെരഞ്ഞെടുപ്പ് ആയിരുന്നു എന്നുള്ളതോ ആകാം കാരണമെന്നല്ലാതെ അതിൽ ഒരു പരിധിയിൽ കൂടുതൽ ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്ന് തന്നെയാണ്  നിരീക്ഷണം.

മറ്റ് സംസ്ഥാനങ്ങളിൽ അനായാസ ജയം നേടുന്ന ബിജെപി പ്രവർത്തകർക്ക് തങ്ങളുടെ കേരളത്തിലെ സഹോദരങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ ആഴം മനസ്സിലാക്കിക്കൊടുക്കാനും യാത്ര സഹായിച്ചിട്ടുണ്ട് . പതിറ്റാണ്ടുകളായി പ്രതികൂല പരിതസ്ഥിതിയിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തകർക്കും യാത്ര ഒരു വലിയ ഊർജ്ജം പ്രദാനം ചെയ്ത് കഴിഞ്ഞു . തങ്ങൾക്കൊപ്പം ഒരു വലിയ ദേശീയ ശക്തി ഉണ്ടെന്നുള്ള തിരിച്ചറിവ് അവരുടെ ഭാവി പ്രവർത്തനത്തിൽ നിർണായക ഘടകമാകുക തന്നെ ചെയ്യും.

കേരളത്തിലുടനീളം ബലിദാനികളാക്കപ്പെട്ടവരുടെ ഭവനങ്ങളിൽ യാത്രയുടെ നായകൻ എത്തുകയോ ആ കുടുംബങ്ങളെ പ്രവർത്തകർ സന്ദർശിക്കുകയോ ചെയ്തിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ് . ആദർശത്തിനു വെണ്ടി ജീവൻ ഹോമിച്ച അവരാണ് ഇന്നീക്കാണുന്ന മുന്നേറ്റത്തിന്റെ ഉപ്പും ചോറുമായത് എന്നത് നിരന്തരം ഓർമ്മിപ്പിക്കപ്പെടേണ്ടതാണ് .

യാത്രയിൽ കണ്ട മറ്റൊന്ന് ബിജെപിയുടെ ജനപിന്തുണയാണ് . ഏതെങ്കിലും ഒരു വിഭാഗത്തിലല്ലാതെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും നിന്നുള്ള സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായ വർഗ വർണ മത വ്യത്യാസമില്ലാതെ യാത്രയിൽ വലിയ തോതിൽ പങ്കെടുത്തു . വർഷങ്ങളായി പാർട്ടിയോടും മറ്റ് പ്രസ്ഥാനങ്ങളോടും സഹകരിക്കാതിരുന്നവരും യാത്രയിൽ പങ്കു കൊണ്ടു . അവരെ സംബന്ധിച്ചിടത്തോളം വീണ്ടും പ്രവർത്തന പന്ഥാവിലേക്കിറങ്ങാൻ അത് സഹായിക്കുകയും ചെയ്യും .

കിലോമീറ്ററുകളോളം നടന്ന് യാത്രയെ നയിച്ച സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രവർത്തകർക്കും അണികൾക്കും ആവേശമായി . കുമ്മനത്തെ സംബന്ധിച്ചിടത്തോളം ജനകീയ പ്രവർത്തനം ജീവ വായു തന്നെ ആയതുകൊണ്ട് ഇതൊന്നും പുതുമയല്ലെങ്കിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും യാത്രയ്‌ക്ക് മിഴിവേകി എന്നതിൽ സംശയമില്ല .സംസ്ഥാനത്തെ മറ്റ് നേതാക്കളും  യാത്രയ്‌ക്കൊപ്പം ആവേശത്തോടെ തന്നെ പങ്കെടുത്തത്  സംസ്ഥാന ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയാവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് കോട്ടം തട്ടാതെ യാത്രയ്‌ക്കൊപ്പം സജ്ജീകരിച്ച ശുചിത്വ സേനയും മാതൃകയായി.

ചുരുക്കത്തിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം ജന രക്ഷായാത്ര ഐതിഹാസികം തന്നെയായിരുന്നു . അത് എത്രത്തോളം കേരളത്തിലെ ജന ഹൃദയങ്ങളിൽ പ്രതിഫലിപ്പിക്കാൻ കഴിയും എന്നതിലാണ് യാത്രയുടെ പൂർണ വിജയം നില നിൽക്കുന്നത് . തീർച്ചയായും ബിജെപിയുടെ കേരളത്തിലെ ഭാവിയും അതിനനുസരിച്ചിരിക്കും.

 

 

ShareTweetSendShare

More News from this section

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies