ഇസ്ളാമിക് സ്റ്റേറ്റ് തകർന്നടിയുമ്പോൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇസ്ളാമിക് സ്റ്റേറ്റ് തകർന്നടിയുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2017, 06:42 pm IST
FacebookTwitterWhatsAppTelegram

ഭാഗം -2

2014 ജൂൺ 29 ന് ഇസ്ളാമിക ഖിലാഫത്ത് പ്രഖ്യാപിച്ചതോടെ ലോകമെങ്ങുമുള്ള മതമൗലിക വാദികൾക്ക് ജിഹാദിന്റെ കേന്ദ്രമായി ഇസ്ളാമിക് സ്റ്റേറ്റ് മാറി .അതിനു മുൻപ് ജനുവരിയിൽ തന്നെ സിറിയയിലെ റഖ അവരുടെ പിടിയിലായിക്കഴിഞ്ഞിരുന്നു.

ബാഷർ അൽ അസദിനെതിരെയുള്ള സിറിയൻ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു റഖ . ഫ്രീ സിറിയൻ ആർമിയും ജബായത്ത് അൽ നുസ്രയുമായിരുന്നു പ്രധാനമായും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് . ഒടുവിൽ ഫ്രീ സിറിയൻ ആർമി റഖ പിടിച്ചടക്കിയതോടെ ബാഷർ അൽ അസദിന്റെ സൈന്യം അവിടെ നിന്നും പിൻവാങ്ങി . തടവിലാക്കപ്പെട്ട സൈനികരെ പ്രക്ഷോഭകർ കൊന്നു തള്ളി.

റഖയിൽ നിന്ന് സിറിയൻ സൈന്യം‌ പിൻവാങ്ങിയതോടെ അധികാരത്തിനു വേണ്ടി പ്രക്ഷോഭ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം ആരംഭിച്ചു . ഇസ്ളാമിക് സ്റ്റേറ്റിനെതിരെ ഫ്രീ സിറിയൻ ആർമി പോരാട്ടം തുടങ്ങി . വിജയം ഇസ്ളാമിക് സ്റ്റേറ്റിനൊപ്പമായിരുന്നു . അങ്ങനെയാണ് 2014 ജനുവരിയോടെ ഐഎസ്‌ഐ‌എൽ റഖ അധീനതയിലാക്കുന്നത് .

തങ്ങളുടെ അധീനതയിലായ റഖയിൽ സമാനതകളില്ലാത്ത ക്രൂരതയാണ് ഐഎസ് അഴിച്ചു വിട്ടത് . സാമൂഹ്യ പ്രവർത്തകരേയും പത്രപ്രവർത്തകരേയും ആക്ടിവിസ്റ്റുകളേയും തെരഞ്ഞെടുത്തു വധിച്ചു . മിതവാദികളായവർക്കും ഇതര മതങ്ങളിൽ പെട്ടവർക്കും നേരേ ആക്രമണങ്ങളുണ്ടായി . കൂട്ടക്കൊലകൾ തന്നെ അരങ്ങേറി.

2014 ജൂൺ 10 ന് ഇറാഖിലെ മൊസൂൾ ഇസ്ളാമിക് സ്റ്റേറ്റിന്റെ പിടിയിലായി .തുടർന്ന് തന്ത്ര പ്രധാനമായ മൊസുൾ ഡാമും . ജൂൺ 11 തിക്രിതും വീണു. അങ്ങനെയാണ് അബൂബക്കർ അൽ ബാഗ്ദാദി ജൂൺ 29 ന് ഇസ്ളാമിക ഖിലാഫത്ത് പ്രഖ്യാപിക്കുന്നതും സ്വയം ഖലീഫയായി അവരോധിക്കുന്നതും .

പിന്നീടാണ് ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകൾ ഇസ്ളാമിക് സ്റ്റേറ്റ് ചെയ്തത് . ഇറാഖിലെ സിഞ്‌ജാർ പ്രവിശ്യയിലെ ന്യൂനപക്ഷങ്ങളായ യസീദികളായിരുന്നു ഇസ്ളാമിക് സ്റ്റേറ്റിന്റെ കാട്ടാളത്തത്തിന് ഇരയായത് . പിടിയിലായ ആണുങ്ങളെ കുട്ടികളെ ഉൾപ്പെടെ കൂട്ടക്കൊലയ്‌ക്കിരയാക്കിയ ഭീകരർ സ്ത്രീകളെ ലൈംഗിക അടിമകളായി വിൽക്കാൻ വച്ച വാർത്ത ആഗോള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞു.

ചെകുത്താൻ ആരാധകർ എന്നു ചൂണ്ടിക്കാട്ടിയാണ് യസീദികളെ കൂട്ടക്കൊല ചെയ്തത് . പിടിയിലായവരെ ക്രൂരമായി ബലാത്സംഗം ചെയ്തും എതിർത്തവരെ തലവെട്ടിയും ഭീകരർ മൊസൂളിനെ നരകസമാനമാക്കി. സിറിയയിലാകട്ടെ നൂറുകണക്കിന് സിറിയൻ സൈനികരെ പരസ്യമായി വെടിവെച്ചു കൊന്നു . വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പടർത്തി .

ഇസ്ളാമിക് സ്റ്റേറ്റ് ലോകമാസകലം ഭീകരതയുടെ പര്യായമായി മാറി . ഇതോടെ മറ്റ് രാഷ്‌ട്രങ്ങളിൽ നിന്ന് മത ഭീകരവാദികൾ ജിഹാദിനായി സിറിയയിലേക്ക് ഒഴുകിത്തുടങ്ങി . ടുണീഷ്യയിൽ നിന്ന് ആറായിരത്തിലധികം ജിഹാദികൾ ആണ് ഇസ്ളാമിക് സ്റ്റേറ്റിലേക്ക് ചേക്കേറിയത് . സൗദി അറേബ്യ , റഷ്യ ജോർദാൻ , തുർക്കി എന്നിവിടങ്ങളിൽ നിന്ന് മൂവായിരത്തോളം പേരും ഫ്രാൻസ് , മൊറോക്കോ , ലെബനൻ . ഈജിപ്ത് , ജർമ്മനി എന്നിവിടങ്ങളിൽ നിന്നും ആയിരത്തിലധികം പേരും ജിഹാദിൽ പങ്കെടുക്കാനെത്തി.

ചോര തണുത്തുറയുന്ന തരത്തിലുള്ള ഭീകരതകളാണ് ഐഎസ് തുടർന്ന് തങ്ങളുടെ ഭരണ മേഖലകളിൽ നടത്തിയത് . ഇത് അന്താരാഷ്‌ട്ര സമൂഹത്തെ ഐഎസിന് എതിരാക്കിയെങ്കിലും ജിഹാദികൾക്ക് ഇസ്ളാമിക് സ്റ്റേറ്റ് എന്നത് വിശുദ്ധ സംഘടനയും യുദ്ധം വിശുദ്ധ യുദ്ധവുമായി മാറി.

അടുത്തത് – യസീദികളും മറ്റ് ന്യൂനപക്ഷങ്ങളും അനുഭവിച്ച കൊടും ക്രൂരത

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies