ഏതു നിമിഷവും മരണം തന്നിലേക്കെത്തുമെന്നറിയാവുന്ന അവൾക്ക് ഡോക്ടറോട് പറയാൻ ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ.തനിക്ക് ഒരിക്കൽ കൂടി കടൽ കാണണം.
നിസംഗത മാത്രമുള്ള കണ്ണുകളിൽ നോക്കി മറുത്ത് പറയാൻ കഴിഞ്ഞില്ല ഡോക്ടർക്ക്.
ഓസ്ട്രേലിയയിലെ ഹാർവി വേയിലെ ക്വീൻസ് ലാൻഡ് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൽ ചികിൽസയ്‌ക്കായി കൊണ്ടുവരവെയാണ് യുവതി തന്റെ അവസാന ആഗ്രഹം ആംബുലൻസിലെ ഡോക്ടറോടും,ജീവനക്കാരോടും പറഞ്ഞത്.
യുവതിയുടെ അവസ്ഥ മനസിലാക്കിയ ആംബുലൻസ് അധികൃതർ അപേക്ഷ നിറവേറ്റി നൽകാൻ തീരുമാനിച്ചു.
മരണാസന്നയായ യുവതിയേയും കൊണ്ട് ക്വീൻസ് ലൻഡ് ആശുപത്രിയിലെ ആംബുലൻസ് പിന്നെ കുതിച്ചത് സമീപത്തുള്ള കടൽ തീരത്തേക്കാണ്.
ആശുപത്രിക്കുള്ളിലേതിന് സമാനമായ സജ്ജീകരണങ്ങളോടെയാണ് യുവതിയെ സ്ട്രെച്ചറിൽ കടൽക്കരയിൽ എത്തിച്ചത്.
കടന്നു പോകുന്ന ഓരോ നിമിഷത്തിലും മരണം തന്നിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നുവെന്ന് മനസിലാക്കിയ അവൾ നിറഞ്ഞ കണ്ണുകളോടെയാണ് കടലിനെ നോക്കി കണ്ടതെന്ന് ആശുപത്രി ആംബുലൻസ് തലവൻ ഹെലൻ ഡൊണാൾഡ്സൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അൽപ്പസമയത്തിനു ശേഷം യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ക്വീൻസ്ലൻഡ് ആംബുലൻസ് സർവീസ് അധികൃതർ ഫേസ്ബുക്കിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ വൈറലായി.