കോഴിക്കോട് : അസൂത്രിത മതപരിവർത്തനത്തിനിരയായ അഖിലയെ സന്ദർശിച്ചതിന്റെ പേരിൽ ഖുർആൻ സുന്നത് സൊസൈറ്റി സംസ്ഥാന സെക്രട്ടറി ജാമിദ ടീച്ചർക്ക് വധ ഭീഷണി .
ഇസ്ലാമിക മത മൗലിക വാദികളാണ് ടീച്ചർക്ക് നേരെ ഭീഷണി ഉയർത്തിയത് . വാട്സ്ആപ് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
രണ്ടു ദിവസം മുൻപ് ജാമിദ ടീച്ചർ വൈക്കത്തെത്തി അഖിലയെ കണ്ടിരുന്നു . ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത് . അടുത്ത സൂര്യോദയം കാണാൻ ബാക്കിയുണ്ടാവില്ലെന്നും , സമയമടുത്തുവെന്നും സൂചിപ്പിക്കും വിധമാണ് ഭീഷണി വന്നത് .
വധ ഭീഷണി സംബന്ധിച്ച് ജനം ടി വി യോടാണ് ടീച്ചറുടെ വെളിപ്പെടുത്തൽ .
മുസ്ലീം സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘടനയാണ് ഖുർ ആൻ സുന്നത് സൊസൈറ്റി .മത പരിഷ്ക്കരണ പ്രവർത്തനവുമായി മുന്നോട്ടു പോയതിന്റെ പേരിൽ മത ഭീകരവാദികൾ കൊലപ്പെടുത്തിയ ചേകന്നൂർ മൗലവിയാണ് ഖുർആൻ സുന്നത് സൊസൈറ്റിയുടെ സ്ഥാപകൻ .
അഖിലയുടെ നിർബന്ധിത മത പരിവർത്തനത്തെ ശക്തമായ ഭാഷയിൽ ഖുർ ആൻ സുന്നത് സൊസൈറ്റി വിമർശിക്കുന്നുണ്ട് . ഇത് തീവ്ര മത മൗലിക വാദ സംഘടനകളെ പ്രകോപിപ്പിക്കുന്നുമുണ്ട് .
തനിക്കെതിരെ ഉയർന്ന ഭീഷണിയെ നിയമ പരമായി നേരിടാനാണ് ജാമിദ ടീച്ചറുടെ തീരുമാനം .