തിരുവനന്തപുരം: ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെ തകർച്ചയിൽ സിപിഎം അനുഭാവികളല്ലാത്ത ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം. ഉദ്ഘാടനം നടക്കാനിരിക്കെ കണ്ണാടിപ്പാലത്തിലുണ്ടായ പൊട്ടൽ നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മാണത്തിലെ അപാകതയും കാരണമാണെന്ന് ടൂറിസം വകുപ്പിലെ ജീവനക്കാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പഴിചാരാനുള്ള നിര്‍മാണ കമ്പനി തലവനായ വി കെ പ്രശാന്ത് എംഎൽഎയുടെ ശ്രമം.
ഡിവൈഎഫ്ഐക്കാർ മാത്രം അംഗങ്ങളായുള്ള വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ നിർമാണം നടന്നത്. വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം.
നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കണ്ണാടിപ്പാലം മുൻപരിചയം ഇല്ലാത്ത സ്ഥാപനത്തിന് കരാർ നൽകിയതിൽ നേരത്തെ തന്നെ ചില സംശയങ്ങൾ ഉയർന്നിരുന്നു.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടക്കാനിരിക്കെ പാലത്തിലേക്ക് കയറാനുള്ള ഗ്ലാസ് തകർന്ന കാര്യം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സാമൂഹ്യവിരുദ്ധരോ പദ്ധതിക്ക് തുരങ്കം വെയ്‌ക്കുന്നവരോ ചെയ്തതാകാമെന്നാണ് പറഞ്ഞ് തലയൂരാനാണ് കമ്പനി ശ്രമിച്ചത്. 20 പേർക്ക് കയറാവുന്ന പാലം അടിച്ച് പൊട്ടിച്ച് എന്ന പറയുന്നതിൽ തന്നെ ഗ്ലാസിന്റെ ഗുണനിലവാരത്ത സംബന്ധിച്ച് ആശങ്ക വർദ്ധിക്കുകയാണ്. പാലത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൻ ആക്രമികളെ പിടികുടാമെന്നിരിക്കെ ആരോപണങ്ങൾ ഉയർത്തി ശ്രദ്ധ തിരിക്കാനാണ് സൊസൈറ്റിയുടെ ശ്രമം.