തിരുവനന്തപുരം: റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ താഴെ ഇറക്കാൻ അനിവാര്യമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാടുമായി രാഹുലിന് ആത്മബന്ധമുണ്ട്. അതുകൊണ്ട് ഏത് സീറ്റ് നിലനിർത്തണമെന്ന് തീരുമാനിക്കേണ്ടത് രാഹുൽ തന്നെയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചിട്ടില്ല. റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം ഇൻഡി മുന്നണി അധികാരത്തിൽ വരാനും ജനാധിപത്യം സംരക്ഷിക്കാനും സഹായകരമാകുമെന്ന് കോൺഗ്രസ് ഉറച്ചുവിശ്വസിക്കുന്നു. റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം ബിജെപിക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി പ്രതിസന്ധിയിലായി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം രാജ്യത്തിന്റെ ആവശ്യമാണ്. ജനാധിപത്യം സംരക്ഷിക്കാനും ഇൻഡി മുന്നണി അധികാരത്തിൽ വരാനുമാണ് രാഹുൽ മത്സരിക്കുന്നത്.
വയനാടുമായി വികാരപരമായ ബന്ധമാണ് രാഹുലിനുള്ളത്. ആത്മബന്ധം രാഹുൽ തുടരും. ഏത് സീറ്റ് നിലനിർത്തണമെന്ന് അദ്ദേഹം പിന്നീട് തീരുമാനിക്കുന്നതാണ്. റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനിടയിലും ഇൻഡി മുന്നണിക്കിടയിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഉത്തരേന്ത്യയിൽ ചിത്രം മാറും. റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം വലിയ ഊർജമാണ് പ്രതിപക്ഷ സഖ്യത്തിന് നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.