ഷാർജ: കാഴ്ചപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിർത്തി. ഷാർജയിൽ നടന്ന ഫൈനലിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.
309 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്‍ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർദ്ധ സെഞ്ച്വറി നേടിയ ദീപക് മാലിഖ്, അർജ്ജുൻ റെഡ്ഢി എന്നിവരുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയ്‌ക്ക് തുണയായത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബദാർ മുനീർ, റിയാസത് ഖാൻ എന്നിവരുടെ മികവിലാണ് നിശ്ചിത ഏവറിൽ 308 റൺസെടുത്തത്.