ജൊഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്കൻ പേസ് പടയ്‌ക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് പിടിച്ച് നിൽക്കാനായില്ല. 187 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് മുഴുവൻ വിക്കറ്റുകളും നഷ്‍ടമായി.
വിരാട് കോഹ്‍ലി 54 ഉം ചേതേശ്വർ പൂജാര 50 ഉം റൺസെടുത്ത് പുറത്തായി. വാലറ്റത്ത് ഭുവനേശ്വർ കുമാർ പൊരുതിയെങ്കിലും ഇന്ത്യയുടെ സ്കോർ 200 കടത്താനായില്ല.
ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി റബാദ മൂന്നും മോർക്കൽ, ഫിലാണ്ടർ, ഫെലുക്വായോ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.