സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. 20.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യമായ 119 റൺസ് മറികടന്നു അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും 46 റൺസെടുത്ത നായകൻ വിരാട് കോഹ് ലിയുടെയും ബാറ്റിംഗ് ആണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 15 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ യുസ്‌വേന്ദ്ര ചഹലിന്റെ തകർപ്പൻ ബൗളിംഗിൽ തകർന്നടിഞ്ഞു. അഞ്ചു വിക്കറ്റ് കടപുഴക്കിയ ചാഹലിന്റെ മികവിൽ 32.2 ഓവറിൽ 118 റൺസിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പുറത്താക്കി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. ആദ്യ വിക്കറ്റിൽ ഹാഷിം അംലയും ഡികോക്കും ചേർന്ന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. എന്നാൽ സ്കോർ 39 ൽ നിൽക്കെ ഭുവനേശ്വർ കുമാറിന്റെ ഇൻസ്വിംഗർ ആംലയുടെ ബാറ്റിലുരഞ്ഞ് ധോണിയുടെ കൈകളിൽ ഒതുങ്ങിയതോടെ പാർട്ണർഷിപ്പിന് അന്ത്യമായി.
സ്കോർ 51 ൽ നിൽക്കേ ചാഹലിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് ഡികോക്ക് പുറത്തായി . പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ തകർച്ചയിൽ നിന്ന് കരകയറാൻ ആതിഥേയർക്കായില്ല. 25 റൺസ് വീതമെടുത്ത ഡുമ്മിനിയും സോണ്ടോയും മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തു നിന്നത്.
കുൽദീപ് യാദവ് മൂന്നും ഭുവനേശ്വർ കുമാറും ബൂമ്രയും ഓരോവിക്കറ്റുകൾ വീതവും വീഴ്‌ത്തിയതോടെ 118 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ടു റൺസ് എടുത്തിട്ടുണ്ട്.