കോഴിക്കോട് : ഡി.സി.ബുക്സ് കോഴിക്കോട് നടത്തിയ സാഹിത്യോത്സവം സാംസ്കാരിക തട്ടിപ്പെന്ന് ആരോപണം. കേന്ദ്ര സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ നടത്തിയ സാഹിത്യോത്സവം ഇടത് രാഷ്ട്രീയ പ്രചരണത്തിനും ,ജിഹാദി പ്രവർത്തനങ്ങൾക്കുമായി സംഘടിപ്പിച്ചതെന്നാണ് ആരോപണം.
കേന്ദ്ര സർക്കാറിന്റെ 20 ലക്ഷം രൂപയുടെ ധനസഹായത്തോടെയായിരുന്നു ഡി.സി ബുക്സ് കോഴിക്കോട് സാഹിത്യോത്സവം സംഘടിപ്പിച്ചത്. എന്നാൽ ഡിസി ബുക്സിന്റെ പുസ്തകം വിറ്റഴിക്കാനും അതുവഴി തൽപര രാഷ്ട്രീയത്തിനും, ജിഹാദി പ്രവർത്തനങ്ങൾക്കും ഗതിവേഗം കൂട്ടാനാണ് മേള നടത്തിയതെന്നാണ് ആരോപണം ഉയരുന്നത്.
സർക്കാർ പണമായും, പ്രായോജകരുടെ പണമായും വൻ തുക സംഘാടകർ മേളയിലൂടെ തട്ടിയെന്നും ആരോപണമുണ്ട്. ഇതിലൂടെ മലയാള സാഹിത്യ ലോകത്തിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ല. മലയാളം എഴുതാനോ വായിക്കാനോ അറിയാത്തവരാണ് മേളയിൽ അതിഥികളായെത്തിയവരിൽ അധികവും എന്ന ആക്ഷേപവും ശക്തമാണ്.
അതേ സമയം മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ എം.ടി വാസുദേവൻ നായർ സംസാരിക്കാൻ കഴിയാതെ പോയത് സംഘാടകരുടെ രാഷ്ട്രീയ അജണ്ട മൂലമാണെന്നാണ് സാഹിത്യ ലോകത്തിന്റെ വിലയിരുത്തൽ. നടൻ പ്രകാശ് രാജിന്റെ വാക്കുകൾക്കാണ് ജനം കാതോർക്കുന്നത് എന്ന് അധ്യക്ഷൻ എം.ടിയെ വേദിയിൽ ഇരുത്തി കൊണ്ട് പ്രസംഗിച്ചത് അജണ്ടയുടെ ഭാഗമാണെന്നുമാണ് ആരോപണം.