ന്യൂഡൽഹി : ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ ചരിത്രം വഴിമാറുകയാണ് പെൺപോരാട്ടത്തിന്റെ ഊർജ്ജവും പേറി.
ഫ്ലൈയിംഗ് ഓഫീസർ ആവണി ചതുർവേദിയാണ് ഇന്ത്യയുടെ യുദ്ധവിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റായി ചരിത്രത്തിലേക്ക് പറന്നത്. ഈ മാസം 19 നാണ് ജാംനഗറിൽ നിന്നും ആവണി യുദ്ധ വിമാനം പറത്തിയത്.
റഷ്യൻ നിർമ്മിത മിഗ്-21 ബൈസൺ എന്ന യുദ്ധവിമാനം 340 കിലോമീറ്റർ സ്പീഡിലാണ് ടേക്ക് ഓഫ് ചെയ്തത്.
സുഖോയി,തേജസ് തുടങ്ങിയ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുന്നതിനുള്ള പരിശീലനം ഹൈദരാബാദിനടുത്ത് ദണ്ടിഗലിലെ എയര്‍ഫോഴ്‌സ് അക്കാദമിയിലാണ് ആവണി പൂർത്തീകരിച്ചത്.
മധ്യപ്രദേശിലെ സാത്‌നാ ജില്ലയില്‍ നിന്നുള്ള ആവണി ചതുര്‍വേദി ജയ്പൂരിലെ ബനസ്ഥാലി സര്‍വ്വകലാശാലയില്‍ നിന്ന് കമ്പൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം സ്വന്തമാക്കിയ ശേഷമാണ് സേനയിലെത്തിയത്.
ആവണി ചതുർവേദിക്കൊപ്പം ഭാവന കാന്ത്,മോഹന സിംഗ് എന്നിവരും 2016 ജൂണിലാണ് വ്യോമസേനയുടെ ഭാഗമായത്.
ഇക്കഴിഞ്ഞ ജനുവരി 28 ന് നടന്ന മൻ കി ബാത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇവരെ കുറിച്ച് പത്ത് ആണ്‍കുട്ടികള്‍ക്ക് തുല്യമാണ് ഒരു പെണ്‍കുട്ടിയെന്ന് അഭിപ്രായപ്പെട്ടിരുന്നു.