സായുധ സേനാ ശക്തിയിൽ ലോകത്തിൽ നാലാം സ്ഥാനത്ത് ഇന്ത്യ.സേനാ ബലം,പ്രകൃതി വിഭവ ശേഷി,ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ,മാനവിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
പട്ടികയിലെ ഒന്നാം സ്ഥാനം യുഎസിനാണ്.രണ്ടാമത് റഷ്യയും ,മൂന്നാം സ്ഥാനത്ത് ചൈനയുമാണുള്ളത്.
റിപ്പോർട്ടിൽ പാകിസ്ഥാൻ പതിമൂന്നാം സ്ഥാനത്താണ്.
റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യക്ക് 616 ഫൈറ്റർ എയർക്രാഫ്റ്റുകളാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.809 അറ്റാക്ക് എയർ ക്രാഫ്റ്റുകളും ഇന്ത്യക്കുണ്ട്.4400 ഓളം ടാങ്കുകളും ഇന്ത്യക്കുണ്ട്.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്‌ക്കായി ചെലവഴിക്കുന്ന രാജ്യം ചൈനയാണ്. സേനക്കായി ഏറ്റവും കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതും ചൈനയാണ്.
ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള ഇന്ത്യൻ സൈനികരുടെ കഴിവും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്.ഇന്ത്യൻ സേനയിലെ ആൾ ബലം 1,362,500 ആണെന്ന് പ്രസ്താവിക്കുന്ന റിപ്പോർട്ടിൽ ഐക്യരാഷ്‌ട്ര സഭയുടെ ദൗത്യങ്ങളില്‍ ഇന്ത്യന്‍ കരസേന സഹകരിക്കുന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നു.
നാവിക ശക്തിയുടെ കാര്യത്തിൽ നോർത്ത് കൊറിയയാണ് മുന്നിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.