കൊളംബോ: ത്രിരാഷ്‌ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തോൽവി. 5 വിക്കറ്റിനായിരുന്നു 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ ജയം. 37പന്തിൽ നിന്ന് 66 റൺസെടുത്ത പെരേരയുടെ പ്രകടനമായിരുന്നു ലങ്കയുടെ വിജയം അനായാസമാക്കിയത്.
ഇന്ത്യക്ക് വേണ്ടി യുസ് വേന്ദ്ര ചഹലും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റുകൾ വീതമെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ 49 പന്തിൽ നിന്ന് 90 റൺസ് നേടി. ധവാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. നായകൻ രോഹിത് ശർമ്മ റൺസൊന്നുമെടുക്കാതെ പുറത്തായി. മനീഷ് പാണ്ഡെ 37ഉം ഋഷഭ് പന്ത് 23ഉം റൺസെടുത്തു.















