ന്യൂഡൽഹി : ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കരാർ ബിസിസിഐ പുതുക്കിയില്ല. ഇന്ന് പുറത്തുവിട്ട ലിസ്റ്റിലാണ് ഷമിയുടെ പേര് ഒഴിവാക്കിയത്. ഷമി ഗാർഹിക പീഡനം നടത്തുന്നുവെന്ന ഭാര്യയുടെ ആരോപണത്തെ തുടർന്നാണ് ഷമിയുടെ പേര് ഒഴിവാക്കിയതെന്ന് സൂചനയുണ്ട്.
ഷമി സ്ത്രീ ലമ്പടനാണെന്നും തന്നെ മർദ്ദിക്കുന്നുവെന്നും ആരോപിച്ച് ഭാര്യ ഹസീന ജഹാൻ രംഗത്തെത്തിയിരുന്നു. ഷമിക്കെതിരെ നിയമ നടപടിക്ക് പോകുമെന്നും ജഹാൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷമിയെ കരാറിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
തികച്ചും വ്യക്തിപരമായ കാര്യമാണെങ്കിലും ഷമിയുടെ ഭാര്യ പൊലീസിനെ സമീപിച്ചത് ബിസിസിഐ ഗൗരവത്തോടെ കാണുന്നുണ്ട് . പരാതിയിൽ നടപടി ഉണ്ടായാൽ കരാറിനെ ബാധിക്കുമെന്നതിനാലാണ് തത്കാലം ഷമിയെ ഉൾപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചത്