ബംഗളൂരു: ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാരെ ഇന്നറിയാം. ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഐഎസ്എൽ ഫൈനലിൽ, ടൂർണ്ണമെന്‍റിലെ ഫേവറിറ്റുകളായ ബംഗളൂരു എഫ്സി, പ്രതിരോധ കരുത്തുമായി മുന്നേറുന്ന ചെന്നൈയിൻ എഫ്സിയെ നേരിടും.
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പോരാട്ടം. സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങുന്നതിന്‍റെ ആനുകൂല്യവും, സ്ഥിരതയാർന്ന പ്രകടനവും ബംഗളൂരുവിന് മുൻതൂക്കം നൽകുന്നു. ഐഎസ്എല്ലിലെ അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിലെത്തിയ ബംഗളൂരുവിന്‍റെ തുറുപ്പ് ചീട്ട് സൂപ്പർ താരം സുനിൽ ഛേത്രിയാണ്. ഹാട്രിക് ഗോൾ ഉൾപ്പടെ 13 ഗോളുകളോടെ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ നേട്ടത്തിന് ഉടമയാവുന്ന ആദ്യ ഇന്ത്യക്കാരനാണ് ഛേത്രി.
ഉറച്ച പ്രതിരോധമാണ് ചെന്നൈയിൻ എഫ്സിയുടെ കരുത്ത്. മിസോ സ്നൈപ്പർ എന്നറിയപ്പെടുന്ന ജെജെയാണ് ചെന്നൈയുടെ തുറുപ്പ് ചീട്ട്. ഒൻപത് ഗോളുകളോടെ ചെന്നൈയുടെ ടോപ് സ്കോററായ ജെജെ അവസരങ്ങൾ തുറന്നെടുക്കാനും ആമവിശ്വാവാസത്തോടെ പൊരുതാനും മുന്നിലാണ്. എതിർ ടീമിന്റെ പ്രതിരോധത്തെ തകർക്കാൻ ശക്തനായ ജെജെ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
രാത്രി 8 മണിക്കാണ് കലാശപ്പോരാട്ടം.