മുംബൈ: കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തും ഫുട്ബോൾ മത്സരം കൊച്ചിയിലും നടത്തട്ടെയെന്ന് സച്ചിൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സച്ചിന്റെ പ്രതികരണം.
ഫിഫ അംഗീകരിച്ച ലോക നിലവാരത്തിലുള്ള ടർഫാണ് കൊച്ചിയിലേത്. അതിൽ തകരാറുണ്ടാക്കുന്നത് നിരാശകരമായ കാര്യമാണ്. ഫുട്ബോൾ ആരാധകരെയും ക്രിക്കറ്റ് ആരാധകരെയും നിരാശരാക്കരുത്. അത്തരത്തിലൊരു തീരുമാനം കെസിഎയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും സച്ചിൻ പറഞ്ഞു.
ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മത്സരമാണ് കേരളത്തിന് നൽകിയത്. ആദ്യം കാര്യവട്ടത്ത് നടത്തുമെന്ന് പറഞ്ഞിരുന്ന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്.
Worried about the potential damage to the FIFA approved World class Football turf in Kochi. Urge the KCA to take the right decision where cricket (Thiruvananthapuram) and Football (Kochi) can happily coexist. pic.twitter.com/rs5eZmhFDP
— Sachin Tendulkar (@sachin_rt) March 20, 2018
Urged Shri. Vinod Rai who has promised to look into the matter. Hoping that neither the cricket nor the football fans are disappointed. @BCCI @KCAcricket
— Sachin Tendulkar (@sachin_rt) March 20, 2018