തിരുവനന്തപുരം ; നിലനിൽപ്പിനു വേണ്ടി ശബ്ദമുയർത്തിയ വയൽക്കിളി സമരക്കാരെ അടിച്ചമർത്താൻ ശ്രമിച്ച സിപിഎം നടപടിക്കെതിരെ അഡ്വക്കേറ്റ് എ .ജയശങ്കർ.
വയല്‍ക്കിളികളുടെ സമരത്തെ അമര്‍ച്ച ചെയ്യുന്ന കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് ജയശങ്കര്‍ പറയുന്നു.വയൽ കിളികളെ വയൽ കഴുകന്മാരെന്ന് പറഞ്ഞ് അധിക്ഷേപിച്ച മന്ത്രി സുധാകരനെയും മന്ത്രി പരിഹസിക്കുന്നുണ്ട്.
വയൽക്കിളികളല്ല, വയൽ കഴുകന്മാർ!
വികസന വിരുദ്ധർ!!
കൊഞ്ഞാണന്മാർ!!!
കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാർ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കൻ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാർക്കുളളത്.
ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്തു കൂലി.
കീഴാറ്റൂർ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ.