ന്യൂഡല്‍ഹി: 20 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. ഇത് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് രാജ്യസഭ അംഗീകാരം നല്കി. ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും. ബില്ലിന് കഴിഞ്ഞയാഴ്ച ലോക്സഭ അംഗീകാരം നല്‍കിയിരുന്നു.
തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാർ അവതരിപ്പിച്ച ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കുകയായിരുന്നു.
ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ നികുതി നല്‍കേണ്ട ഗ്രാറ്റുവിറ്റി തുകയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധിയുടെ കാലാവധി നീട്ടാനുള്ള ശുപാര്‍ശയും അംഗീകരിച്ചു.
വനിതാ ജീവനക്കാരുടെ പ്രസവാവധി 26 ആഴ്ച്ചയായി ഉയര്‍ത്താനാണ് ബില്ലിലെ ശുപാര്‍ശ. നിലവില്‍ ഇത് 12 ആഴ്ച്ചയാണ്.