മുംബൈ ; വീഡിയോകോൺ വായ്പ അഴിമതികേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭർതൃസഹോദരൻ രാജീവ് കൊച്ചറിനെ കസ്റ്റഡിയിലെടുത്തു.
ഇമിഗ്രേഷൻ വിഭാഗം പിടികൂടിയ രാജീവ് കൊച്ചാറിനെ പിന്നീട് സിബിഐക്ക് കൈമാറി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജീവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ് ഇയാളെ പിടികൂടാൻ സഹായകമായത്.
വീഡിയോകോണിന് 2012ല്‍ 3250 കോടി രൂപ വായ്പ നല്‍കിയതിനു പിന്നിൽ ചന്ദ കൊച്ചാറാണെന്ന് ബാങ്ക് ചെയര്മാന് വെളിപ്പെടുത്തിയിരുന്നു.
ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.
വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത് തന്റെ പേരിലുള്ള ന്യൂ പവർ റിന്യുവബിൾസ് എന്ന കമ്പനി ദീപകിനു നൽകിയതായും ആരോപണമുണ്ട്.