കാബൂൾ ; അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വോട്ടർ റജിസ്ട്രേഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റു .സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.
ജനുവരിയിൽ ആംബുലൻസ് ബോംബ് പൊട്ടിത്തെറിച്ചു 100 പേര് കൊല്ലപ്പെട്ടതിനു ശേഷം കാബുളിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഒക്ടോബറിൽ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടി ഞായറാഴ്ച തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതിനിടെയാണു സ്ഫോടനമുണ്ടായത്.
രാജ്യാന്തര തലത്തിൽ സമ്മർദ്ദം കൂടി വന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് അഷ്റഫ് ഗനിക്കുള്ള തിരിച്ചടിയാണ് ഈ അക്രമമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പിനു മുന്നോടിയായി തിരിച്ചറിയൽ കാർഡ് രജിസ്റ്റർ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയും പല സ്ഥലങ്ങളിൽ നിന്നും ഭീഷണിയുണ്ടായിരുന്നു