തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റ് മരിച്ച ലിനിയുടെ രണ്ട് മക്കള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇതിന് പുറമെ ബഹറിനിൽ ജോലി ചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് നാട്ടിൽ നിൽക്കാൻ താത്പര്യപ്പെടുകയാണെങ്കിൽ സർക്കാർ സർവീസിൽ ജോലി നൽകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം.
നിപ ബാധിച്ച് മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കാനും തീരുമാനമായി. നിപ പ്രതിരോധ പ്രവർത്തനങ്ങൾ പൊതുവെ ഫലപ്രദമെന്നാണ് യോഗത്തില്‍ വിലയിരുത്തൽ. വിഷയത്തില്‍ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകാനും മറ്റുള്ളവര്‍ക്ക് നിർദേശം നല്‍കും.
നിപ്പ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും രോഗം ബാധിച്ചത്.മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയെയാണ് ലിനി പരിചരിച്ചിരുന്നത്.
ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്.
ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങിയത്.