ശ്രീനഗർ : കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകർത്തു. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം താംഗ്ധറിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർക്കെതിരെ സൈനിക നീക്കം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
അതിർത്തിയിലെ പാക് വെടിനിർത്തൽ ലംഘനത്തിനെതിരെ ജനറൽ ബിപിൻ റാവത്ത് ഇന്നലെ കശ്മീരിൽ ശക്തമായി പ്രതികരിച്ചിരുന്നു. നുഴഞ്ഞുകയറ്റത്തിനു വേണ്ടിയാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റം നിർത്തിയാലേ സമാധാനം കൈവരൂ എന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.