രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം നീളുകയാണ്.ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ കലാപത്തിന് മൂര്‍ച്ച കൂടി. സീറ്റ് വിട്ടുകൊടുത്തത് വലിയദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റെന്നും ഷാനിമോള്‍ ഉസ്മാന് അഭിപ്രായപ്പെട്ടിരുന്നു.
ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ.എസ്.ശബരീനാഥന് എംഎല്‍എയും,നേതൃത്വം പോരെന്ന് പറഞ്ഞ് ബൽറാമും രംഗത്തെത്തി.
ഇപ്പോൾ കോൺഗ്രസിലെ യുവരക്തങ്ങൾക്ക് പരസ്യമായ ഉപദേശം നൽകുന്നത് മറ്റാരുമല്ല നടൻ ജോയ് മാത്യൂവാണ്.
രാജാവും അനുചരരും എന്ന നിലയിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തുകയാണെന്നും പാര്‍ട്ടിയിലെ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു.
യൂത്ത് കോൺഗ്രസ്സുകാരുടെ വേവലാതി കഴിഞ്ഞല്ലോയെന്നും,വൃദ്ധകേസരികൾക്ക് പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോയെന്നും ജോയ് മാത്യൂ ചോദിക്കുന്നു.
രാജ്യസഭയിലേക്ക് പോകുന്ന ആൾ കോൺഗ്രസ്സുമാണ് .അതിൽ ഒരു കേരളം ഉണ്ടെന്നേയുള്ളൂ.അല്ലെങ്കിൽത്തന്നെ നമുക്കൊന്നും മനസ്സിലാകാത്ത കാര്യം കേരള കോൺഗ്രസ്സും സാക്ഷാൽ കോൺഗ്രസ്സും തമ്മിലെന്താ വ്യത്യാസം എന്നതാണെന്നും ജോയ് മാത്യൂ ചോദിക്കുന്നു.