സുക്മ : ഛത്തീസ്ഗഡിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു. ജില്ല റിസർവ് സേനയും പ്രത്യേക സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ നിന്ന് 19 കമ്യൂണിസ്റ്റ് ഭീകരർ പിടിയിലായിരുന്നുബസ്തർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നടന തിരച്ചിലിനെ തുടർന്നാണ് ഇത്രയും ഭീകരർ പിടിയിലായത്. തലയ്ക്ക് വിലയിട്ട ഭീകരരും പിടിയിലായവരിൽ ഉൾപ്പെടുന്നു. സംഘത്തിൽ വനിത ഭീകരരും ഉൾപ്പെട്ടിട്ടുണ്ട്.
സുക്രം ഉസെന്ദി,ജാനില മാണ്ഡവി എന്നിവരെ പിടിച്ചു കൊടുക്കുന്നവർക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇനാം.പിടിയിലായവരിൽ ഇവരും ഉൾപ്പെടുന്നു സാധാരണക്കാരായ ഗ്രാമീണരുടെ കൊലപാതകങ്ങൾ, പൊലീസിനു നേരേയുള്ള ആക്രമണം, കൊള്ള എന്നീ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് പിടിയിലായവർ.