ലഖ്നൗ : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേത് വിദേശ രക്തമാണെന്ന് ബിഎസ്പി. പാർട്ടി ഉപാദ്ധ്യക്ഷൻ ജയ് പ്രകാശ് സിംഗാണ് ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിനിടെ ഈ പരാമർശം ഉന്നയിച്ചത്. മായാവതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു പരാമർശം.
രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ വഴിയേ പോയിരുന്നെങ്കിൽ എന്തെങ്കിലും സാദ്ധ്യതകളുണ്ടായിരുന്നു. എന്നാൽ രാഹുൽ പോയത് സോണിയയുടെ വഴിയേ ആണ്. അതുകൊണ്ട് തന്നെ രാഹുൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കില്ല. അടുത്ത പ്രധാനമന്ത്രി ബാലറ്റ് പെട്ടിയിൽ നിന്നാണുണ്ടാകേണ്ടത് . ആരുടെയെങ്കിലും വയറ്റിൽ ജനിച്ചതു കൊണ്ട് മാത്രം പോരായെന്ന് സിംഗ് പറഞ്ഞു.
ഇന്ത്യ മായാവതിയെ ഉറ്റു നോക്കുകയാണ് . മായാവതി പ്രധാനമന്ത്രിയാകുന്ന ദിനത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും സിംഗ് കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോൺഗ്രസുമായി സഖ്യ നീക്കം നടത്തുന്നതിനിടെയാണ് ബിഎസ്പി ഉപാദ്ധ്യക്ഷന്റെ പരാമർശം.