തിരുവനന്തപുരം : എസ്ഡിപിഐ വധഭീഷണിയെത്തുടർന്ന് ഫേസ്ബുക്കിൽ ലൈവിൽ സഹായം അഭ്യർത്ഥിച്ച് കമിതാക്കൾ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഹാരിസണും ഭാര്യ ഷഹാനയുമാണ് എസ്.ഡി.പി.ഐ ഭീഷണി ഉണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടത്.
ഏറെ നാളായി പ്രണയത്തിലായിരുന്ന ഹാരിസണും ഷഹാനയും രണ്ടു ദിവസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിലുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇവർക്കെതിരെ വധഭീഷണി ഉണ്ടായത്.
തന്റെ കുടുംബത്തെയും തന്നെയും കൊല്ലുമെന്നാണ് എസ്.ഡി.പി.ഐക്കാർ പറയുന്നതെന്ന് ഹാരിസൺ പറഞ്ഞു. അതേസമയം തന്റെ ജാതിയും മതവും മാറണമെന്ന് ഹാരിസൺ പറഞ്ഞിട്ടില്ല . താൻ മുസ്ലിമായിത്തന്നെയാണ് ജീവിക്കുന്നത് . തങ്ങളെ കൊല്ലരുത് ജീവിക്കാൻ അനുവദിക്കണമെന്നും ഷഹാന വീഡിയോയിൽ പറഞ്ഞു.
ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. Sdpi യും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്റിൽ ഒതുങ്ങും..
Posted by Harison Haris Attingal on Wednesday, July 18, 2018
ഷംസി , നിസാർ തുടങ്ങിയ എസ്.ഡി.പിഐക്കാരാണ് ഭീഷണിപ്പെടുത്തിയത്. വീട്ടുകാരേയും അച്ഛനേയും അമ്മയേയും ഒക്കെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും ഹാരിസൺ ഫേസ്ബുക്ക് ലൈവിൽ പറയുന്നു.ഇരുവരേയും കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഇരുവരേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു