ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. കൊച്ചിയില്‍ നിന്നും ഹെലികോപ്റ്ററില്‍ രാവിലെ പതിനൊന്ന് മണിയോടെ ആലപ്പുഴയിലെത്തുന്ന സംഘം ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ആലപ്പുഴയില്‍ പ്രത്യേകിച്ച് കുട്ടനാട്ടില്‍ മഴക്കെടുതി സര്‍വ്വനാശം വിതയ്ക്കുന്നത്. അതിനാല്‍ തന്നെ ദിവസങ്ങളായി വെളളപ്പൊക്ക കെടുതികള്‍ നേരിടുന്ന കുട്ടനാടാന്‍ മേഖലയിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗം ആര്.കെ.ജയിന്, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാള്‍, ദേശീയ ദുരന്ത പ്രതികരണ സേന ഐ.ജി.രവി ജോസഫ് ലോക്കു എന്നിവരുമുണ്ടാകും. മന്ത്രിമാരായ ജി സുധാകരന്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ അനുഗമിക്കും.
ഗസ്റ്റ് ഹൗസില്‍ എത്തുന്ന സംഘം ആദ്യം കോമളപുരത്ത് ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് സീറോജെട്ടി, കുപ്പപ്പുറം, വലിയതുരുത്ത് തുടങ്ങിയ സ്ഥലങ്ങളെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. മഴക്കെടുതിയില്‍ നേരിട്ട നാശനഷടത്തിന്റെ കണക്ക് വിവിധ വകുപ്പുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിനു കൈമാറും.
അതേസമയം ജില്ലയില്‍ തകര്‍ത്തു പെയ്തിരുന്ന കനത്ത മഴയ്ക്ക് ശമനമായിട്ടുണ്ട്. പുതിയ ദുരിതാശ്വാസ ക്യംപുകള്‍ തുറന്നിട്ടില്ല. 212 ക്യാപുകളിലായി 50,836 പേരെയാണ് മാറ്റിപ്പാര്ച്ചിട്ടുളളത്. ഒരാഴ്ച്ചയോളമായി കുട്ടനാട് ഒറ്റപ്പെട്ട നിലയിലാണ്. വെളളക്കെട്ട് ഒഴിയാത്തതിനാല്‍ എ സി റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. വെള്ളം ഇറങ്ങാന്‍ രണ്ട് മൂന്ന് ദിവസം കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്.