ബംഗലുരു: ഓൺലൈൻ വഴി സ്വർണനാണയം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് കാലിപ്പെട്ടി.ബംഗലൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന അമിത് ഗാർഗ് എന്ന വ്യക്തിക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനത്തിലൂടെ 20 ഗ്രാം സ്വർണനാണയമാണ് അമിത് ഓർഡർ ചെയ്ത് .
2017 ഡിസംബറിലാണ് 20 ഗ്രാം സ്വർണനാണയത്തിനു ഫ്ലിപ്കാർട്ടിലൂടെ ഓർഡർ നൽകിയതെന്ന്അമിത് പറയുന്നു . എന്നാൽ തനിക്ക് ലഭിച്ചത് വെറും കാലിപ്പെട്ടിയായിരുന്നു. സംഭവത്തിൽ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടിയായിരുന്നില്ല ലഭിച്ചതെന്നും അമിത് പറഞ്ഞു.
സംഭവത്തിൽ ഓൺലൈൻ സ്ഥാപനത്തിനെതിരെ അമിത് പോലീസിൽ പരാതിപെട്ടിട്ടുണ്ട് .പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ഐ പി സി 420 പ്രകാരം വഞ്ചനാകുറ്റത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതേ സ്ഥാപനത്തിൽ നിന്നും സമാനരീതിയിലുള്ള അനുഭവം ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്.
61,000 രൂപയാണ് 20 ഗ്രാം സ്വർണനാണയത്തിനായി അമിത് നൽകിയത്. സി സി ടി വിയുടെ സാന്നിധ്യത്തിലാണ് അമിത് പാർസൽ തുറന്നുനോക്കിയത്. സിസിടിവി ദ്രശ്യങ്ങൾ തെളിവായി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കമ്പനി അധികൃതരിൽ നിന്നും നിന്നും കൃത്യമായ പ്രതികരണം ഇല്ലാത്തപക്ഷം കമ്പനിക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.