കൊച്ചി: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ നിർണായക വെളിപ്പെടുത്തൽ. പീഡനത്തിനിരയായ കന്യാസ്ത്രിയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിന്റെ തെളിവുകൾ പുറത്ത്.സിഎംഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് ഫോണിലൂടെ വാഗ്ദാനം നല്‍കിയത്
കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും,ഒപ്പം ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ പത്തേക്കർ സ്ഥലവും നല്‍കുമെന്നാണ് വാഗ്ദാനം.ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്ന് സിസ്റ്ററുടെ വീട്ടുകാര്‍ പ്രതികരിച്ചു. പകരമായി ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ നിന്നും പിൻമാറണമെന്നായിരുന്നു ആവശ്യം.ഫോൺരേഖ അന്വേഷണസംഘത്തിന് കൈമാറുമെന്ന് സിസ്റ്റർ അറിയിച്ചെന്നും തുറവൂർ സ്വദേശിയായ സിസ്റ്ററിന്റെ പിതാവ് വ്യക്തമാക്കി.