കൊല്ലം : മാതൃഭൂമിക്കെതിരെ ഹൈന്ദവസംഘടനകളുടെ പ്രതിഷേധം കത്തുന്നു. നായർ സർവീസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിക്കുകയും അത് ചോദ്യം ചെയ്ത വിശ്വാസികളെയും സമുദായ നേതൃത്വത്തെയും വെല്ലു വിളിച്ചു കൊണ്ട് മുഖപ്രസംഗം എഴുതുകയും ചെയ്ത മാതൃഭൂമിക്കെതിരെ വിവിധകരയോഗങ്ങൾ രംഗത്തെത്തി.
കണ്ടല്ലൂർ വടക്ക് പട്ടോളി മാർക്കറ്റ് 1058 നമ്പർ നസ്സ് കരയോഗത്തിൽ മാതൃഭൂമിക്കെതിരെ വാൻ പ്രതിഷേധ റാലി നടത്തി.അതിനു ശേഷം കരയോഗാങ്കണത്തിൽ മാതൃഭൂമി ദിനപത്രം അംഗങ്ങൾ അഗ്നിക്കിരയാക്കി.പ്രതിഷേധയോഗം കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി ആർ വേണുഗോപാൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കരയോഗം പ്രസിഡന്റ് എം. ജെ ശ്രീപാൽ അധ്യക്ഷത വഹിച്ചു കരയോഗം സെക്രട്ടറി മാധവ ക്കുറുപ്പ് പ്രസംഗിച്ചു.
സമ്മേളനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിനു പ്രവർത്തകർ അണിനിരന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഹിന്ദു സ്ത്രീകളെ അപമാനിച്ച മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനമുയർന്നു.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന മീശ എന്ന നോവലിൽ ക്ഷേത്രത്തിൽ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം ഉള്ളതിനെ തുടർന്നാണ് പ്രതിഷേധം ഉയരുന്നത്. നായർ സർവീസ് സൊസൈറ്റിയും മറ്റ് സമുദായ സംഘടനകളും പ്രതിഷേധവുമായി മുന്നിലുണ്ട്.
എല്ലാ നായർ കരയോഗങ്ങളിൽ പെട്ടവരും മാതൃഭൂമി ബഹിഷ്കരിക്കണം എന്ന് എൻ.എസ്.എസ് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതുവഴി നിരവധി കോപ്പികൾ മാതൃഭൂമിക്ക് നഷ്ടമായതായാണ് വിലയിരുത്തൽ