ന്യൂഡൽഹി ; പ്രകൃതി ദുരന്തത്തിനെ തുടർന്ന് ധനസഹായം കൈപറ്റുന്നതിലുള്ള വിദേശനയം മാറ്റേണ്ടതിലെന്ന് കേന്ദ്ര സര്‍ക്കാര്‍.
15 വര്‍ഷമായി തുടരുന്ന നയം തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാർ വൃത്തങ്ങള്‍ നല്കുന്ന സൂചന. വിദേശരാജ്യങ്ങളിൽനിന്ന് ഇത്തരം സഹായങ്ങൾ സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിതനയം.
ഒന്നാം യു.പി.എ സര്‍ക്കാരാണ് വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കേണ്ടെന്ന നയം രൂപപ്പെടുത്തിയത്.
ഉത്തരാഖണ്ഡിൽ പ്രളയമുണ്ടായപ്പോഴും അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ സ്വീകരിച്ചിരുന്നില്ല. പകരം അന്നത്തെ യു പി എ സർക്കാർ എ.ഡി.ബി.യിൽ നിന്നും വായ്പ്പയെടുക്കുകയാണ് ചെയ്തത്.