കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്ന സമരം നാളെ മുതൽ ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപകമാക്കും. സ്ത്രീപക്ഷ പ്രവർത്തകരും കന്യാസ്ത്രീയുടെ സഹോദരിയും നാളെ കൊച്ചിയിലെ സമരവേദിയിൽ നിരാഹാരസമരം ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വിശദീകരണ യോഗങ്ങളും നാളെ നടക്കും.
നിരവധി സംസ്കാരിക പ്രവർത്തകരും കേരളത്തിന്റെ വിവിധ ഇടങ്ങളിൽ സമര പരിപാടികൾ അരംഭിക്കും. കോഴിക്കോട് പ്രൊഫസർ എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉണർന്നിരിപ്പു സമരം സംഘടിപ്പിക്കും.
സമരത്തിന്റെ ഭാഗമായി നാളെ തൊടുപുഴയിലും മറ്റന്നാൾ കുറുവിലങ്ങാടും വിശദീകരണ യോഗം സംഘടിപ്പിക്കും. നിരവധി മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ കക്ഷി നേതാക്കളും ഇന്ന് സമര വേദിയിലെത്തി പ്രതിഷേധിക്കുന്ന കന്യാസ്ത്രീമാർക്ക് പിന്തുണ അറിയിച്ചു.