പാകിസ്ഥാനെതിരായ ഓരോ യുദ്ധവും ഇന്ത്യയ്‌ക്ക് എക്കാലവും ചരിത്രവിജയങ്ങളാണ്.അതിലൊന്നാണ് 1965 ലെ ഇന്ത്യ-പാക് യുദ്ധം. ആകാശ അതിർത്തികളിൽ പറന്നിറങ്ങി പാക് സൈന്യത്തിന്റെ നെഞ്ചിൽ നിറയൊഴിച്ച് മടങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ, വിജയത്തിന്റെ ഈ ഓർമ്മകൾ പങ്കു വയ്‌ക്കുകയാണ് ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെ.
ഇന്ത്യയുടെ 23 സ്ക്വാഡ്രനിലെ യുദ്ധവിമാനങ്ങളാണ് പാകിസ്ഥാന്‍റെ കരസൈന്യത്തെയും ലാഹോറിനു സമീപത്തെ സൈനിക പോസ്റ്റുകളെയും തകർക്കാൻ വേണ്ടി ഉപയോഗിച്ചത്.1965 സെപ്റ്റംബർ 18 നാണ് പാകിസ്ഥാന്റെ സാബ്റെ വിമാനങ്ങളെ തകർത്ത് ഇന്ത്യ മുന്നേറിയത്.
സ്ക്വാഡ്രൻ നയിച്ചിരുന്ന എജെഎസ് സന്ധുവിന്‍റെ നേതൃത്വത്തില്‍ സാബ്റെ കൊലയാളികൾ’ എന്നു വിശേഷിപ്പിച്ചിരുന്ന സംഘമാണ് ലാഹോറിലേക്ക് പറന്നുയർന്നത്.അൽപ്പസമയം പിന്നിട്ടശേഷം പാകിസ്ഥാന്‍റെ ആറു സാബ്റെ വിമാനങ്ങൾ അടുത്തുവരുന്നതായി അമൃത്‍സർ റഡാറിൽ നിന്നും സൂചന ലഭിച്ചു. 20,000 അടി ദൂരെ സാബ്റെകൾ ഉള്ളതായി തെളിഞ്ഞതോടെ ഇന്ത്യൻ വ്യോമസേനയുടെ ജിനെറ്റ് വിമാനങ്ങൾ താഴ്ന്നു പറന്ന് ശക്തമായ അക്രമണം ആരംഭിച്ചു.
തിരിച്ചടി സഹിക്കാനാകാതെ പാക് സാബ്റെ രക്ഷപെടാൻ ശ്രമിച്ചെങ്കിലും സന്ധു പാക് വിമാനങ്ങൾ വെടിവച്ചിട്ടു.ഇന്ത്യൻ വ്യോമസേനയുടെ ഈ പോരാട്ടം അഭിമാനത്തോടെയല്ലാതെ അല്ലാതെ പറയാനാകില്ല. ഇന്ത്യൻ വ്യോമസേന ഒന്നനങ്ങിയാൽ തങ്ങളറിയുമെന്ന പാക് സൈന്യത്തിന്റെ അഹങ്കാരത്തിനു ഇന്ത്യൻ സേന നൽകിയ തിരിച്ചടി കൂടിയായിരുന്നു അത്.കശ്മീർ താഴ്വരകളെ മറയാക്കിയാണ് അന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറന്നിറങ്ങിയത്.
പടിഞ്ഞാറൻ അതിർത്തിയിൽ ചെറു നാറ്റുകൾ ഉപയോഗിച്ച് പാകിസ്ഥാന്റെ സാബർജെറ്റുകളെ ഇന്ത്യ തകർത്തതോടെ വൻശക്തികളായ ലോകരാജ്യങ്ങൾ പോലും ഒരു വേള ഞെട്ടിയിരുന്നു.വളരെപ്പെട്ടെന്നാണ് പാകിസ്ഥാന്റെ ആകാശ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന അധീശത്വം നേടിയെടുത്തത്. പാകിസ്ഥാനിലെ പെഷാവാർ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ സൈന്യത്തിന്റെ തിരിച്ചടികൾ നേരിട്ടു.
17 ദിവസം നീണ്ടു നിന്ന യുദ്ധം ലോകരാജ്യങ്ങളുടെ ഇടപെടലോടെ,ഐക്യരാഷ്‌ട്ര സഭയുടെ മദ്ധ്യസ്ഥതയിലാണ് പിന്നീട് ഒത്തു തീർപ്പാക്കിയത്.
#1965War & IAF: 18 Sep 1965- The Gnat Sqn was tasked to fly CAP & Escort Missions. The ‘Sabre Slayers’ of 23 Sqn, as if trying to break out of routine monotony, planned an offensive strike to strafe Pakistani ground troops and posts near Lahore (1/4). pic.twitter.com/JzyM08MGRo
— Indian Air Force (@IAF_MCC) September 18, 2018