കൊല്ലം ; സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ അറസ്റ്റ് ചെയ്ത അഞ്ചൽ എസ് ഐ പി എസ് രാജേഷിന് സ്ഥലം മാറ്റം.കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിലെ കൺട്രോൾ സെക്ഷനിലേക്കാണ് സ്ഥലം മാറ്റിയത്
പുനലൂരില്‍ വെച്ച് നടന്ന പരിപാടിയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് സിപിഐ അഞ്ചല്‍ മണ്ഡലം പ്രസിഡന്റ് ലിജു ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ലിജു ജമാലിനെ അറസ്റ്റ് ചെയ്തതിനെതിരെ സംഘടിച്ചെത്തിയ സിപിഐ – എഐവൈഎഫ് പ്രവർത്തകർ 12 മണിക്കൂറോളം സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.പ്രവർത്തകർ സ്റ്റേഷനുള്ളിൽ കയറിയ പ്രതിയെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാനുള്ള ശ്രമവും നടത്തുകയുണ്ടായി.ഇതേ തുടർന്ന് ജില്ലയുടെ വിവിധ സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസും സ്റ്റേഷനിൽ എത്തിയിരുന്നു.കൂടുതൽ പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതും പ്രശ്നമായി.
വധശ്രമത്തിനു അറസ്റ്റ് ചെയ്ത പ്രതിയെ മോചിപ്പിക്കുന്നതിനായി സിപിഐ അസി. സെക്രട്ടറി കെ.പ്രകാശ്ബാബു, ജില്ല സെക്രട്ടറി എൻ.അനിരുദ്ധൻ, മുൻ എംഎൽഎ പി.എസ്.സുപാൽ, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, ആർ.രാമചന്ദ്രൻ എംഎൽഎ തുടങ്ങിയവരടക്കമുള്ളവരും സ്റ്റേഷനിൽ എത്തിയിരുന്നു.
സംഘർഷാവസ്ഥ ഒഴിവാക്കാൻ ഒടുവിൽ വധശ്രം എന്നത് മാറ്റി ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരുക്കേൽപ്പിക്കൽ എന്നാക്കി മാറ്റിയാണ് ലിജുവിനെ കോടതിയിൽ ഹാജരാക്കിയത്.