മണിക്കൂറിൽ 789 കിലോമീറ്റർ വേഗത, ശത്രു അന്തർവാഹിനികളെ കണ്ടെത്താൻ സുസജ്ജമായ റഡാറുകളും സെൻസറുകളും,അമേരിക്കൻ നാവികസേനയുടെ കരുത്തായ അന്തർവാഹിനി കൊലയാളി പി – 8 എ പോസിഡോണിന്റെ മറ്റൊരു രൂപം , ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കണ്ടെത്താനും,രക്ഷപെടുത്താനും ഇന്ത്യൻ നാവികസേന ഉപയോഗിച്ച പി8ഐ വിമാനങ്ങൾ പ്രത്യേകതകളാണിവ.
ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന ചൈനയ്‌ക്ക് തടയിടുന്നതാണ് ഇന്ത്യയുടെ പി8ഐ വിമാനങ്ങൾ.
അത്യധികം പ്രഹര ശേഷിയുള്ള ഹാർപൂൺ ബ്ളോക്ക് -2 മിസൈലുകൾ , എം കെ – 54 ടോർപിഡോകൾ , റോക്കറ്റുകൾ എന്നിവ പി -8 ഐക്ക് കരുത്തു പകരും . ശത്രു അന്തർവാഹിനികളെ കണ്ടെത്താൻ സുസജ്ജമായ റഡാറുകളും സെൻസറുകളും ഇന്ത്യൻ നാവികസേനയുടെ ഈ കൊലയാളി വിമാനങ്ങളുടെ പ്രത്യേകതകൾ നിരവധിയാണ്.
മണിക്കൂറിൽ 789 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുന്ന ഈ വിമാനത്തിന്റെ നീളം 39.47 മീറ്ററാണ്.ഇന്ത്യൻ തീരം ലക്ഷ്യമാക്കി വരുന്ന ഏതൊരു ശത്രുക്കളെയും ഞൊടിയിൽ കണ്ടെത്താനും,ആവശ്യമെങ്കിൽ തകർക്കാനും ഇതിന് സാധിക്കും.
ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചതോടെ ആശങ്കയിലായ ചൈനയ്‌ക്ക് പി8ഐയുടെ സാന്നിധ്യവും ഭീഷണിയാകുന്നു.