കാർഗിൽ യുദ്ധ വേളയിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് അഭിമാനമായ മിഗ് 29 പോർവിമാനങ്ങൾ ആധുനികവൽക്കരിച്ചു.
സംഹാര ശേഷി ഇരട്ടിയാക്കിയ പോർവിമാനങ്ങൾക്ക് ഇനി ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്‌ക്കാനും,ഒന്നിലേറെ ആക്രമണങ്ങളിൽ പങ്കു ചേരാനും സാധിക്കും.അത്യാധുനിക മിസൈലുകളും മിഗ് 29ൽ പുതുതായി ഘടിപ്പിച്ചിട്ടുണ്ട്.
കുത്തനെ പറക്കാനുള്ള ശേഷിയാണ് മിഗിനെ കൂടുതൽ അപകടകാരികളാക്കുന്നതെന്ന് ആദംപൂർ ഫ്ലൈറ്റ് ലഫ്റ്റന്റ് കരൺ കഹ്ലി പറഞ്ഞു.ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും വിമാനങ്ങൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയാൽ മിനിട്ടുകൾക്കുള്ളിൽ തിരിച്ചു പറന്ന് പ്രത്യാക്രമണം നടത്താൻ മിഗ് 29 ന് കഴിയും.
വ്യോമസേന ദിനത്തിനു മുന്നോടിയായി ആദംപൂരിലെ വ്യോമസേന താവളത്തിലാണ് പരിഷ്ക്കരിച്ച മിഗ് 29 ന്റെ പതിപ്പ് പ്രദർശിപ്പിച്ചത്.