തിരുവനന്തപുരം : ശബരിമലയിൽ പ്രവേശിക്കാൻ തനിക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ.
മാദ്ധ്യമ പ്രവർത്തകനുമായി നടത്തിയ സംസാരത്തിനിടയിലാണ് രഹ്ന ഫാത്തിമ വിശ്വാസ ലംഘനം നടത്താൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്.
https://www.youtube.com/watch?v=VSw0Ng9wOCk
തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പൊലീസ് ഉറപ്പ് തന്നിരുന്നു.ആദ്യം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്പയിലെ ഗണപതി കോവിൽ വരെ സ്വന്തം റിസ്ക്കിൽ വരാനായിരുന്നു നിർദേശം.അവിടെ നിന്ന് സംരക്ഷണം നൽകാമെന്ന് അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവർ അറിയിച്ചെങ്കിലും താൻ ജില്ലാ കലക്ടർ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവർക്ക് സന്ദേശം നൽകിയിരുന്നതായും സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ അറിയിച്ചു.
താൻ പുറപ്പെടും മുൻപും വിവരം ഇരുവരെയും അറിയിച്ചിരുന്നു.പമ്പയിലെത്തിയാൽ സംരക്ഷണം നൽകാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവിൽ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.പെൺകുട്ടിയാണെന്ന് പോലും മനസില്ലാക്കാൻ കഴിഞ്ഞില്ല.
ഐ ജി ശ്രീജിത്ത് നല്ല രീതിയിൽ പിന്തുണ നൽകിയിരുന്നു.തയ്യാറാണെങ്കിൽ നിങ്ങളെ അവിടെ എത്തിക്കുമെന്ന് തന്നെ ശ്രീജിത്ത് ഉറപ്പ് നൽകിയിരുന്നു.അവരുടെ പ്രൊട്ടക്ഷനിൽ നിന്നും പിന്മാറരുതെന്ന് നിർദേശിച്ചിരുന്നു.പൊലീസ് നല്ല രീതിയിൽ സഹായിച്ചു.പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ പിന്നെ പോകാൻ പറ്റാതെ വന്നു.അതാണ് പിന്മാറിയത്.
തനിക്ക് ബിജെപിയുമായി ഒരു വിധത്തിലും ബന്ധമില്ല.സ്ക്കൂൾ തലം മുതലും,ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ടും തനിക്ക് ഇടതുപക്ഷ മനോഭാവമാണുള്ളത്.കെ സുരേന്ദ്രനുമായും തനിക്ക് ബന്ധമില്ല. താൻ ശബരിമലയിൽ പ്രവേശിച്ചതിനെതിരെ പ്രതികരിച്ചപ്പോഴാണ് അദ്ദേഹത്തെ കാണുന്നത് തന്നെ.രശ്മി നായർ തന്നോട് പക വീട്ടാനാണ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി ആരോപിക്കുന്നതെന്നും രഹ്ന ഫാത്തിമ പറഞ്ഞു.