എരുമേലി : ശബരിമലയിൽ പ്രവേശിക്കാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദു തിരിച്ചു പോയി. ഭക്തരുടെ പ്രതിഷേധത്തെ തുടർന്നാണ് തിരിച്ചു പോകുന്നതെന്ന് യുവതി പറഞ്ഞു.
രാവിലെ ഒൻപത് മണിക്കാണ് എരുമേലിയിൽ എത്തിയത് . തുടർന്ന് എരുമേലി പോലീസ് സ്റ്റേഷനിലേക്ക് പോയി . വിവരങ്ങൾ നൽകി . എരുമേലിയിൽ നിന്ന് മാറണമെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പക്ഷേ വലിയ പ്രതിഷേധമാണുയർന്നതെന്ന് ബിന്ദു പറഞ്ഞു.
തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടു പോകാനാണ് ശ്രമിച്ചത് . എന്നാൽ അയ്യപ്പ ഭക്തർ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ബസ് തടഞ്ഞതിനെ തുടർന്നാണ് തിരിച്ചു പോവുകയാണെന്ന് ബിന്ദു പറഞ്ഞത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടെന്നാണ് സൂചന.അതേസമയം ബിന്ദുവിനെ പൊലീസ് ജീപ്പിൽ പമ്പയിലേക്ക് തന്നെ കൊണ്ടുപോയതാണെന്ന് ഭക്തർ ആരോപിച്ചു.
കോഴിക്കോട് ചേവായൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപികയാണ് ബിന്ദു . ഇവരുടെ നേതൃത്വത്തിൽ ഹിന്ദു ആരാധന രീതികളെയും, ക്ഷേത്ര വിശ്വാസങ്ങളെയും തെരുവില്‍ അവഹേളിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തീവ്ര ഇടതു വാദം ഉയര്‍ത്തുന്ന ഇവർ ശബരിമല കയറാനും തയ്യാറെടുത്തതെന്നാണ് സൂചന.