രാജ്യത്തെ വൻ കിട നഗരങ്ങളിൽ വ്യോമകേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ഡൽഹി,മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് മിസൈൽ സംവിധാനങ്ങളോട് കൂടിയ വ്യോമകേന്ദ്രങ്ങൾ നിർമ്മിക്കുന്നത്.
ഭീകരവാദ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകൾക്കൊപ്പം യു എസ്,ഇസ്രായേൽ,റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മിസൈൽ ലോഞ്ചറുകൾ,കൺട്രോൾ യൂണിറ്റുകൾ എന്നിവയും ഇത്തരം വ്യോമകേന്ദ്രങ്ങളിൽ സ്ഥാപിക്കും.
ഇന്ത്യയുടെ വ്യോമ അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പുതിയ നീക്കം.റഷ്യയുടെ എസ് ട്രയംഫ് എത്തുന്നതിനു മുൻപ് തന്നെ ആകാശക്കോട്ടകൾ ഒരുക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മാത്രമല്ല കടലിലും,കരയിലും അത്യാവശ്യഘട്ടങ്ങളിൽ കുന്നിൻ ചെരിവുകളിൽ പോലും പറന്നിറങ്ങുന്ന ജപ്പാന്റെ ആംഫിബിയസ് യുദ്ധവിമാനങ്ങളും ഇന്ത്യ വാങ്ങുന്നുണ്ട്.ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാൻ കഴിയും വിധത്തിൽ നഗരങ്ങളെ സുസജ്ജമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.