കൊച്ചി : ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.
2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ കൊലപാതകം.മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47),ഭാര്യ (42),മക്കളായ ജയ്മോൻ (14),ദിവ്യ(12),അഗസ്റ്റിന്റെ മാതാവ് ക്ലാര (74),സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ആന്റണിയ്ക്ക് മാഞ്ഞൂരാൻ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.2006 ലാണ് ആന്റ്ണിയ്ക്ക് ഹൈക്കോടതി വധശിക്ഷ വിധിച്ചത്.ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരുന്നു മാത്രമല്ല രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്തിരുന്നു.
എന്നാൽ വധശിക്ഷയ്ക്കെതിരായ പുനപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് 2014 ൽ ചീഫ് ജസ്റ്റിസായിരുന്ന ആർ എം ലോധയുടെ ബഞ്ച് വിധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹർജി നൽകിയിരുന്നത്.