ന്യൂഡല്‍ഹി : നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കൂട്ടബലാല്‍സംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ലഭിച്ച മുകേഷ്, പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നീ പ്രതികളുടെ ശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് ഹർജി സമര്‍പ്പിച്ചത്.
പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി ആലാഖ് കോടതിയെ സമീപിച്ചത്.
ബലാല്‍സംഗ-കൊലപാതകക്കേസുകളില്‍ എട്ടു മാസത്തിനുള്ളില്‍ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ സുപ്രീം കോടതി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 സെപ്റ്റംബറിലാണ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്.പ്രതികളുടെ പുനഃപരിശോധനാഹര്‍ജികള്‍ 2017 മേയില്‍ സുപ്രീംകോടതി തള്ളിയിരുന്നു