കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ നാളെ രാജിവയ്ക്കും. ഏഴ് ആഴ്ച നീണ്ട അധികാര വടംവലിക്കാണ് രാജിയോടെ വിരാമമാകുക. രാജ്യത്തിന്റെ സ്ഥിരത ലക്ഷ്യമിട്ടാണ് രാജിയെന്നാണ് വിശദീകരണം.
ഭൂരിപക്ഷമില്ലാതെ രജപക്സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാവില്ലെന്ന് ശ്രീലങ്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രജപക്സെ രാജിക്കൊരുങ്ങുന്നത്. മകൻ നമൽ രജപക്സെയാണ് ട്വിറ്ററിലൂടെ രാജിക്കാര്യം അറിയിച്ചത്.
രണ്ട് തവണ സഭയിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടയാൾ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122 സഭാംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതിയാണ് പ്രധാനമന്ത്രിയായി രജപക്സെയ്ക്ക് തുടരാനാവില്ലെന്ന് വ്യക്തമാക്കിയത്.
റനിൽ വിക്രമസിംഗയെ പുറത്താക്കി രജപ്കസെ ഭരണം ഏറ്റെടുത്തതുമുതൽ ശ്രീലങ്കയിൽ ഭരണ പ്രതിസന്ധി തുടരുകയാണ്