ഡല്‍ഹി: പൗരത്വ ബില്ല് ലോക്സഭ പാസാക്കി. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ അതാത് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നത്. 1985 ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്യാനാണ് തീരുമാനമായത്. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക.
1971 ന് ശേഷം ഇന്ത്യയിലേയ്ക്ക് കുടിയേറിയ എല്ലാ വിദേശ പൗരന്മാരെയും തിരിച്ചയക്കാനാണ് 1985 ലെ അസം ആക്ട് നിര്‍ദ്ദേശിക്കുന്നത്. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനമായത്.ഹിന്ദു, സിഖ്, പാഴ്സി, ബുദ്ധ, ജൈന, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്കാണു പ്രയോജനം. 2014 ൽ ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്.