തിരുവനന്തപുരം : സർജിക്കൽ സ്ട്രൈക്കിന്റെ ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്കാരം ഉറി ദ സർജിക്കൽ സ്ട്രൈക്ക് സിനിമയ്ക്ക് കേരളത്തിൽ റിലീസിംഗ് കേന്ദ്രങ്ങൾ കുറവ്. പല ജില്ലാ കേന്ദ്രങ്ങളിലും സിനിമ കാണിക്കുന്ന തീയറ്ററുകൾ ഇല്ല. ഇത് മന:പൂർവ്വമാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
2016 സെപ്റ്റംബർ 29 നായിരുന്നു പാക് ഭീകരതക്കെതിരെ ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് നടന്നത്. ഇതിനെ അടിസ്ഥാനമാക്കിയുള്ള സിനിമയെ പ്രേക്ഷകർ നെഞ്ചേറ്റിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ വളരെ കുറച്ച് തീയറ്ററുകളിൽ മാത്രമാണ് ഉറി റിലീസ് ചെയ്തത്.
ഹിന്ദി സിനിമകൾക്ക് മോശമല്ലാത്ത പ്രേഷകരുള്ള സ്ഥലമാണ് കേരളം. ഇതര സംസ്ഥാന തൊഴിലാളികൾ കൂടി ഉള്ളപ്പോഴാണ് ഉറി പോലെ ദേശീയതയെ നെഞ്ചേറ്റുന്ന സിനിമയ്ക്ക് തീയറ്ററുകൾ കുറവാകുന്നത്. നേരത്തെ പൊഖ്രാൻ അണു വിസ്ഫോടനത്തിന്റെ കഥ പറഞ്ഞ പരമാണുവിനും കേരളത്തിൽ ഇതേ അവസ്ഥ നേരിട്ടിരുന്നു.
ദേശീയതയുമായി ബന്ധപ്പെട്ട സിനിമകളെ കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാറ്റി നിർത്തുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്. ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് ഉറിയുടെ ആരാധകരും അഭിപ്രായപ്പെടുന്നത്.