തിരുവനന്തപുരം |: ശബരിമലയിലെ ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിന് മുന്നോടിയായുള്ള വാഹനപ്രചാരണ യാത്ര തലസ്ഥാനത്ത് നടന്നു. പാളയം ഹനുമാൻ ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച മഹിളാ വാഹനപ്രചരണ യാത്ര പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. നൂറുകണക്കിന് വനിതകളാണ് യാത്രയിൽ പങ്കെടുത്തത്.
ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായാണ് വനിതകളുടെ വാഹനപ്രചാരണ യാത്ര നടന്നത്. പാളയം ഹനുമാന് ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച ഇരുചക്ര വാഹന യാത്ര പൊതുപ്രവർത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. ധർമ്മ സംരക്ഷണത്തിനായി ജനുവരി 20 ന് നടക്കുന്ന അയ്യപ്പ ഭക്തസംഗമം വിജയത്തിലെത്തുമെന്ന് അശ്വതി പറഞ്ഞു.
പട്ടം, കേശവദാസപുരം,മുട്ടട, അമ്പലമുക്ക് തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ അവസാനിച്ച യാത്ര കലാമണ്ഡലം സത്യഭാമ ടീച്ചറാണ് ഫ്ളാഗ് ഓഫ് ചെയ്തത്.അഞ്ഞൂറിലധികം വനിതകള്‍ വാഹന പ്രചാരണ ജാഥയില്‍ പങ്കെടുത്തു. അയ്യപ്പ സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ അയ്യപ്പമണ്ഡപങ്ങളും ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും.