കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത് ബിശ്വാസ് കൊല്ലപ്പെട്ട കേസിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കുടുക്കാൻ മമത സർക്കാരിന്റെ ശ്രമം . തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയിയെ കള്ളക്കേസിൽ കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അദ്ദേഹത്തെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയ വിരോധം മൂലമാണ് തന്നെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതെന്ന് മുകുൾ റോയ് പ്രതികരിച്ചു. തൃണമൂൽ പ്രവർത്തകരുടെ ഇടയിൽ നിൽക്കുമ്പോഴാണ് സത്യജിത്തിന് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തിരിക്കുന്നത്. കൊലയാളി എങ്ങനെയാണ് സത്യജിത്തിന്റെ തൊട്ടടുത്തെത്തിയതെന്നും ഇത് പാർട്ടിയിലുള്ളവർ അറിഞ്ഞു കൊണ്ട് നടത്തിയ കൊലപാതകമാണെന്നും മുകുൾ റോയ് പറഞ്ഞു.
കിഷൻ ഗഞ്ചിലെ എം.എൽ.എ ആയ സത്യജിത് ബിശ്വാസ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ എം.എൽ.എ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു. ബംഗാളിൽ ബിജെപിയുടെ മുന്നേറ്റത്തിൽ പ്രധാന പങ്കു വഹിക്കുന്ന നേതാവാണ് മുകുൾ റോയ്. റോയിയെ മന:പൂർവ്വം കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബംഗാളിൽ ബിജെപിക്ക് ലഭിക്കുന്ന ജന പിന്തുണയിൽ വിറളി പൂണ്ടാണ് കള്ളക്കേസെടുക്കുന്നതെന്നും ബിജെപി സംസ്ഥാന ഘടകം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശാരദ ചിട്ടിഫണ്ട് കേസിൽ ഹാജരാകാതിരുന്ന കൊൽക്കത്തെ എസ്.പിയെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മമത ബാനർജിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതി ഉത്തരവിലൂടെയാണ് കൊൽക്കത്ത എസ്.പിയെ ചോദ്യം ചെയ്യാൻ സിബിഐക്ക് സാധിച്ചത്.