മലപ്പുറം : വിവാഹ സത്കാര വേദിയിൽ സ്ത്രീകൾ കയറിയെന്നും ,കുട്ടികൾ ഡാൻസ് കളിച്ചെന്നുമൊക്കെ ചൂണ്ടിക്കാട്ടി തന്നെയും കുടുംബത്തെയും മഹല്ലിൽ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഡാനിഷ് റിയാസ് എന്ന യുവാവാണ് ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കിലൂടെ കേരള മുഖ്യമന്ത്രിക്കും തൃത്താല എംഎൽഎ വിടി ബൽറാമിനും തുറന്ന കത്ത് എഴുതിയിരിക്കുന്നത്.കഴിഞ്ഞ ഡിസംബര്‍ 28നാണ് ഡാനീഷിന്റെ സഹോദരന്റെ വിവാഹം മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസില്‍ നടന്നത്.അന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ സ്റ്റേജിൽ കയറി ഫോട്ടോയെടുത്തു, കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചു, ഓർക്കസ്ട്ര ഉപയോഗിച്ചു, സ്ത്രീകൾ / പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചു എന്നീ കാരണങ്ങൾ കാട്ടിയാണ് മഹല്ല് കമ്മിറ്റി ഈ കുടുംബത്തെ പുറത്താക്കിയത്.
കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നിരിക്കെ, കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ടെന്നും ഡാനിഷ് റിയാസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…