തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റതിനു ശേഷം സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങൾ,മരണപ്പെട്ടവരിൽ 11 പേർ ബിജെപി പ്രവർത്തകരും. കൊലപാതക കേസുകളിലെ പ്രതിസ്ഥാനത്ത് സിപിഎമ്മുകാരാണ് ഉള്ളത്.
2016 മേയ് മാസത്തിൽ പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമാണ് കണ്ണൂർ മുഴകുന്നിലും,പയ്യന്നൂരിലും സിപിഎമ്മുകാർ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത്.കോട്ടയം ഈരാറ്റു പേട്ടയിൽ സിപിഎമ്മിൽ നിന്ന് മാറിയ പ്രവർത്തകൻ കൊല്ലപ്പെട്ടു,പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകർ തന്നെയായിരുന്നു.
2016 ൽ തന്നെയാണ് പാലക്കാട് കസ്ബ,ധർമ്മടം എന്നിവിടങ്ങളിലും സിപിഎം പ്രവർത്തകർ ബിജെപിക്കാരെ കൊലപ്പെടുത്തിയത് .കോഴിക്കോട് കുറ്റിയാടിയിലും നാദാപുരത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നിലും സിപിഎമ്മുകാരായിരുന്നു.
2017 ൽ തിരുവനന്തപുരത്ത് ശ്രീകാര്യത്തും,കൊല്ലം കടയ്ക്കലിലും,ഗുരുവായൂരിലും,കണ്ണൂർ ധർമ്മടത്തും,പയ്യന്നൂരിലും ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു.ഈ കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎമ്മുകാർ തന്നെ.
2018 ൽ ന്യൂ മാഹി,പേരാവൂർ എന്നിവിടങ്ങളിൽ ബിജെപി പ്രവർത്തകരും,മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ടതിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് പൊലീസ് റിപ്പോർട്ട്.പേരാവൂരില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്ഡിപിഐ.
കഴിഞ്ഞ ദിവസം കാസർകോഡ് നടന്ന ഇരട്ടകൊലപാതകത്തിനു പിന്നിലും സിപിഎമ്മാണെന്നാണ് റിപ്പോർട്ട്.വാളുപോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുണ്ടാക്കിയ മുറിവുകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിലെ സാക്ഷിക്ക് പോലും സിപിഎമ്മിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നു.തുടർന്ന് സാക്ഷിക്ക് പോലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി ഉത്തരവുമുണ്ടായി.
മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു വർഷം പിന്നിട്ട് 2017 ആഗസ്റ്റ് വരെ കേരളത്തിൽ 14 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്.നിയമസഭയിൽ കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് ചോദിച്ച ചോദ്യത്തിന് മറുപടി പറയവേ ജില്ല തിരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുഖ്യമന്ത്രി നൽകിയിരുന്നു.
കണ്ണൂരിൽ 7 പേരാണ് രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ടതെന്ന് പട്ടികയിൽ പറയുന്നു.ഇതിൽ അഞ്ചു പേരും ആർ.എസ്.എസുകാരാണ് . കൊല്ലത്തും തിരുവനന്തപുരത്തും പാലക്കാടുമായി നാല് ആർ.എസ്.എസുകാർ കൊല്ലപ്പെട്ടു ., അങ്ങനെ ആകെ കൊല ചെയ്യപ്പെട്ടത് 9 ആർ.എസ്.എസ് – ബിജെപി പ്രവർത്തകർ . ഇതിലെല്ലാം പ്രതികൾ സിപിഎമ്മുകാരാണെന്നും വ്യക്തമാക്കിയിരുന്നു.