ന്യൂഡൽഹി: അന്തരിച്ച മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. ഭാരത സൈന്യത്തെ ആധുനികവത്കരിക്കുന്നതില്‍ പരീക്കര്‍ വഹിച്ച പങ്ക് വലുതാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനായെന്നും നിർമ്മല സീതാരാമൻ പറഞ്ഞു..
സത്യസന്ധതയുടെയും ധാര്‍മികതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
മനോഹർ പരീക്കറുടെ മരണവാർത്ത അതീവ ദുഃഖമുണ്ടാക്കിയെന്ന് രാഷ്ടപതി രാംനാഥ് കോവിന്ദ് നേരത്തെ പറഞ്ഞിരുന്നു. പൊതുജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ ആത്മാര്‍ഥതയും രാജ്യത്തെയും ഗോവയിലെയും ജനങ്ങള്‍ക്ക് പരീക്കർ നല്കിയ സേവനങ്ങളും ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും രാഷ്ട്രപതി പറഞ്ഞു. പരീക്കറുടെ മരണവാർത്ത സ്ഥിരീകരിച്ചതും രാഷ്ട്രപതിയായിരുന്നു.
താരതമ്യപ്പെടുത്താനാവാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യസ്നേഹിയും മികച്ച ഭരണാധികാരിയുമായിരുന്ന പരീക്കർ ഏവരുടെയും പ്രശംസ നേടിയിരുന്നു. രാജ്യത്തിന് അദ്ദേഹം നല്കിയ സംഭവനകള്‍ തലമുറകളോളം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗോവയുടെ പ്രിയപുത്രന്മാരില് ഒരാളാണ് അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവരുടെ ആദരവ് നേടാന്‍ പരീക്കര്‍ക്ക് കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.